ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ എട്ട് പേര് മരിച്ചു. ഇരു സംസ്ഥാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
അടുത്ത രണ്ട് ദിവസം കൂടി മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്.
അതേസമയം, ഐടി മേഖലയിലുള്ളവര്‍ക്ക് കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്കി. ഗുണ്ടൂരിലാണ് ഏറ്റവും അധികം നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഇവിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: