ആലപ്പുഴ: ചില ജനപ്രതിനിധികള്‍ക്കും ഉദ്യോഗ്സ്ഥര്‍ക്കും പദ്ധതി നടത്തിപ്പില്‍ മടിയാണെന്ന് മന്ത്രി ജി. സുധാകരന്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സവിശേഷപ്രവര്ത്തനവും താത്പര്യവും ഉണ്ടാകുമ്പോഴാണ് പദ്ധതി നടത്തിപ്പ് വിജയകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാവേലിക്കരയെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത, എല്ലാ വീടുകളിലും കക്കൂസുകളുള്ള ജില്ലയിലെ ആദ്യ നിയമസഭാ മണ്ഡലമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ നവംബര്‍ ഒന്നിനു മുമ്പ് പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താത്ത, എല്ലാ വീടുകളിലും കക്കൂസുള്ള ജില്ലയാകും. കക്കൂസുകളുടെ നിര്‍മാണ പുരോഗതിയില്‍ ജില്ല സംസ്ഥാനത്താണുള്ളത്. ആറാം സ്ഥാനത്തുനിന്ന് രണ്ടാമതെത്താനായതായും മന്ത്രി പറഞ്ഞു. ആര്. രാജേഷ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: