കണ്ണൂര്‍: കുത്തിവെപ്പിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചതായി പരാതി. കീഴല്ലൂര്‍ കരിയക്കടുത്ത ഷമീര്‍-റഫീന ദമ്പതികളുടെ ഒന്നരമാസം പ്രായമായ മകള്‍ ആയിഷ സഹദിയ ആണ് കഴിഞ്ഞദിവസം മരിച്ചത്. കുഞ്ഞിന് 44 ദിവസം പ്രായമാകുമ്പോള്‍ നല്കേണ്ടുന്ന ഡിപിപി കുത്തിവെപ്പ് കഴിഞ്ഞദിവസം വളയാല്‍ അംഗനവാടിയില്‍ വെച്ച് നല്കിയിരുന്നുവത്രെ. ഇതിനുശേഷം കുത്തിവെപ്പ് നടത്തിയ കാലില്‍ കരുവാളിപ്പ് ബാധിക്കുകയും വൈകുന്നേരമായപ്പോഴേക്കും കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയുമായിരുന്നുവത്രെ. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ഇന്നലെ പുലര്‍ച്ചെയാണ് മരണപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ വീട്ടുകാര്‍ തയ്യാറാകാഞ്ഞതിനാല്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കുത്തിവെപ്പാണ് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: