കണ്ണൂര്‍: കൊതുക് മുഖേന പകരുന്ന രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ഉറവിട നശീകരണ തീവ്രയജ്ഞം ആരംഭിച്ചു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകിലൂടെ പകരുന്ന സിക വൈറസ് രോഗം ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹര്യത്തിലാണിത്. തീവ്രയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന് പരിസരത്ത് നഗരസഭ ചെയര്മാന് അള്ളാംകുളം മുഹമ്മദ് നിര്‍വ്വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് സി.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒയും ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറുമായ ഡോ.ഷാജ് വിശദീകരണം നടത്തി. നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.ഹഫ്സത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എന്‍.അജയ്, പി.സുനില്‍ദത്തന്‍, ഡോ.കെ.കെ.ഷിനി എന്നിവര്‍ സംസാരിച്ചു.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, താലൂക്കാശുപത്രി പിപി യൂണിറ്റ്, ഏഴോം പിഎച്ച് സി എന്നിവിടങ്ങളിലെ ജീവനക്കാരുടെയും തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് കേഡറ്റുകളുടെയും നേതൃത്വത്തില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരം, മൂത്തേടത്ത് സ്കൂള്‍, പോലീസ് സ്റ്റേഷന് പരിസരം, ലൂര്‍ദ് ഹോസ്പിറ്റല്‍ പരിസരം, ചിറവക്ക് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ്, നഗരസഭ കാര്യാലയ പരിസരം, മാര്‍ക്കറ്റ്, താലൂക്കാശുപത്രി പരിസരം, പൂക്കോത്ത് തെരുവിലെ വീടുകളുടെ പരിസരം, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് കോമ്പൗണ്ട് എന്നിവിടങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: