അമ്പലപ്പുഴ: പണമിടപാട് സ്ഥാപനത്തിലെ കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച ജീവനക്കാരിയ്ക്ക് കുത്തേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വ്യക്ഷവിലാസം തോപ്പില്‍ ഗോപാലകൃഷ്ണന്റെ മകള്‍ ശാരിമോളെ (26)യാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം പുന്നപ്ര മാക്കിപള്ളി വെളി റോഡില്‍ പ്രവര്‍ത്തിയ്ക്കുന്ന ശ്രീലക്ഷിമി എന്ന ധന ഇടപാട് സ്ഥാപനത്തിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ട് യുവാക്കള്‍ ബൈക്കില്‍ എത്തി പണം കവരാന്‍ ശ്രമിക്കുന്നതിനിടെ ശാരി തടയുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ബഹളം കേട്ട് പ്രദേശവാസികള്‍ ഓടി എത്തിയെങ്കിലും യുവാക്കള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സ്ഥാപനത്തില്‍ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നങ്കിലും ഒന്നും തന്നെ നഷ്ടപ്പെട്ടില്ല.
പുന്നപ്ര സ്വദേശി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് പണമിടപാട് സ്ഥാപനം. പ്രതികള്‍ക്കു വേണ്ടി പുന്നപ്ര എസ്ഐ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: