കുമളി (ഇടുക്കി): കടുവാത്തോലുമായി തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുമളിയില്‍ അറസ്റ്റ് ചെയ്തു. ഒന്നാം മൈലിനു സമീപത്ത് നിന്നാണ് മധുര എംഎംഎസ് കോളനി സ്വദേശി ശ്രീനിവാസന് (62), ഇയാളുടെ മകന് മണിമാരന്‍ (26), സുഹൃത്ത് മധുര ചാക്കുടി അമ്മന്‍കോവില്‍ സ്വദേശി ഗൗതം (20) എന്നിവര്‍ തേക്കടി റേഞ്ച് ഓഫീസര്‍ സജീവന്റെ നേതൃത്വത്തിലുള്ള വനപാലക സംഘത്തിന്റെ പിടിയിലായത്.
തമിഴ്നാട് സത്യമംഗലം വനത്തില്‍ നിന്നുള്ള കടുവയുടെ തോല് ശ്രീനിവാസന്റെ സുഹൃത്ത് ഇയാളെ വില്ക്കുവാന് ഏല്പിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുമളിക്ക് സമീപം പുല്ലുമേട്ടില്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ സൂക്ഷിച്ച് വിലപേശി ആവശ്യക്കാര്‍ക്ക് വില്‍ക്കുവാനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. മൂന്ന് വര്‍ഷത്തോളം കാലപ്പഴക്കമുള്ള കടുവ തോലാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. ഏകദേശം എട്ട് വയസ്സ് പ്രായം വരുന്ന കടുവയുടെ തോലാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: