ന്യൂദല്‍ഹി: ടെന്നീസ് താരമായിരുന്ന വിദ്യാര്‍ത്ഥിനി രുചിക ഗിര്ഹോത്ര (14) യുടെ മരണത്തിന് മുന്‍ ഹരിയാന ഡിജിപി റാഥോഡ് കുറ്റക്കാരനെന്ന പഞ്ചാബ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. എന്നാല്‍, ശിക്ഷാ കാലാവധി കുറച്ചു. ജാമ്യത്തിലുള്ള എസ്.പി.എസ്. റാഥോഡിന് ജയിലില്‍ പോകണ്ട.
മകളുടെ സഹപാഠിയായിരുന്ന രുചികയെ, 1990ല്‍ ഹരിയാന ഐജിപി ആയിരിക്കെ, റാഥോഡ് പീഡിപ്പിച്ചു. പരാതിപ്പെട്ടപ്പോള്‍ സ്വാധീനമുപയോഗിച്ച് സ്കൂളില്‍ നിന്ന് പുറത്താക്കി. ടെന്നീസ് രംഗത്ത് വാഗ്ദാനമായിരുന്ന രുചികയുടെ കുടുംബത്തെയും ഹരിയാന പോലീസ് ഉപദ്രവിച്ചു. 1993 ല്‍ രുചിക വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.
പരാതിപ്പെട്ട് 22 വര്‍ഷം കഴിഞ്ഞ്, ചണ്ഡീഗഢ് വിചാരണക്കോടതി റാഥോഡിനെ ആറു മാസം ശിക്ഷിച്ചു. 2010 ജൂണില്‍ ജയിലിലടച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി അപ്പീല്‍ വേളയില്‍ ശിക്ഷ 18 മാസത്തെ കഠിന തടവാക്കി ഉയര്‍ത്തി. സുപ്രീംകോടതി അപ്പീലില്‍ റാഥോഡിന്റെ കുറ്റം ശരിവെക്കുകയും ശിക്ഷ കുറയ്ക്കുകയുമായിരുന്നു. റാഥോഡ് ജയിലില്‍ കഴിഞ്ഞകാലം, അഞ്ചുമാസം, ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നാണ് വിധി. ജാമ്യത്തിലായതിനാല്‍ റാഥോഡിന് ജയിലേക്കു മടങ്ങണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: