ചങ്ങനാശേരി: തൃക്കൊടിത്താനം നാല്ക്കവല എ.ജി സദനത്തില്‍ സൂരജ് (കണ്ണന്-30) ബൈക്കപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയുള്ളതായി പിതാവും സൂര്യാ സോമില്‍ ഉടമയുമായ സുബാഷ് ചന്ദ്രന് തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്കി.
കഴിഞ്ഞ ജൂലൈ 2ന് വൈകിട്ട് 9 മണിയോടെയാണ് സൂരജിന് അപകടമുണ്ടായതായി വീട്ടുകാര്‍ അറിയുന്നത്. അപകടദിവസം രാത്രി എട്ടുമണിവരെ വീട്ടിലുണ്ടായിരുന്ന സൂരജ് ആരോ ഫോണില്‍ വിളിച്ചതനുസരിച്ച് ബൈക്കില്‍ പുറപ്പെടുകയായിരുന്നു. പിന്നീട് അപകടവാര്‍ത്തയാണ് അറിയുന്നത്.
ആദ്യം തെങ്ങണയില്‍ വച്ചാണ് അപകടം ഉണ്ടായതെന്നും, പിന്നീട് നാലുന്നാക്കല്‍ പാലത്തിന് സമീപമാണെന്നും അതിനുശേഷം നാലുന്നാക്കല്‍ വര്‍ക് ഷോപ്പിന്റെ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നും സൂരജിന്റെ കൂടെയുള്ളവര്‍ പറഞ്ഞതാണ് സംശയത്തിന് കാരണമായതെന്ന് പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
മാത്രമല്ല സൂരജിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുള്ളതായി സുഭാഷ് ചന്ദ്രന് പറഞ്ഞു. സൂരജിന്റേ കൂടെ യാത്ര ചെയ്തിരുന്നവര്‍ ഇതുവരെ കൃത്യമായ വിവരം നല്‍കാത്തതാണ് പരാതിക്ക് കാരണമായത്. എന്നാല്‍ ആരെയും സംശയമുള്ളതായി പറഞ്ഞിട്ടുമില്ല. അപകടം ഉണ്ടായി അരമണിക്കറിലേറെ റോഡില്‍ കിടക്കുകയും കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലെ ത്തിക്കാന് കൂട്ടാകാതിരുന്നതും സംശയത്തിന് കാരണമായി. പിന്നീട് എത്തിയവരാണ് സൂരജിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അടിയന്തിര ശുശ്രൂഷ നല്കി ആംബുലന്‍സില്‍ വെന്റിലേറ്റര്‍ ഘടിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നതിനുമുമ്പ് വെന്റിലേറ്റര്‍ ആരോ എടുത്തുമാറ്റിയതും മരണകാരണമെന്ന് പരാതിയില്‍ പറയുന്നു.
ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലാത്ത സൂരജിനോട് നാട്ടുകാര്‍ക്ക് ഏറെ പ്രിയമായിരുന്നു. സൂരജിന്റെ കൂടെയുണ്ടായിരുന്നവര്‍ ആരെയൊ ഭയപ്പെടുന്നതാവാം കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നതെന്ന് സുബാഷ് ചന്ദ്രന് പറഞ്ഞു. നേരത്തേയും സൂരജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും ആരോപണമുണ്ട്. ദുരൂഹതയുള്ളതായി പിതാവും ബന്ധുക്കളും സംശയിക്കുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാല്ക്കവല റസിഡന്‍സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: