മട്ടാഞ്ചേരി ടൗണ്‍ ഹാള്‍ മുഖ്യവേദിയും ടിഡി ഹൈസ്കൂള്‍ പ്രതിനിധികളുടെ വാസസ്ഥലവും സാമുദ്രി സദന് ഭക്ഷണശാലയുമായിരുന്നു. ഉത്സവഛായയിലായിരുന്നു അന്ന് ഈ വാണിജ്യ നഗരിയെന്ന് സംഘാടകര്‍ ഓര്‍ക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ദേശീയസമ്മേളനത്തില്‍ 500 പ്രതിനിധികള്‍ പങ്കെടുത്തു. എറണാകുളം നഗരത്തിലാണ് പ്രവര്ത്തകറാലിയും പൊതുസമ്മേളനവും നടന്നത്. ഒ. രാജഗോപാലിന്റെ നേതൃത്വത്തില്‍ കൃത്യമായ സമയക്രമത്തിലായിരുന്നു പരിപാടികള്‍.
അന്തരിച്ച കൈലാസ് ഗുപ്ത ചെയര്‍മാനായുള്ള സംഘാടക സമിതിയില്‍ സജീവ സാന്നിധ്യമായിരുന്നു വ്യാപാരികളായ ഗുജറാത്തി വടക്കേയിന്ത്യന്‍ സമൂഹമെന്ന് സമിതിയംഗമായ ആര്.പ്രകാശ് ഓര്‍ക്കുന്നു. പരേതരായ ജവേരി ഭായ്, ഹരി ഭായ്, ഗോവര്ദ്ധന് ദാസ് പട്ടേല്‍, പി.ജയറാം, അഡ്വ: രാജഗോപാല്‍ റാവു തുടങ്ങിയവര്‍ നടത്തിയ പ്രവര്‍ത്തനം സ്മരണീയമാണ്. കൗണ്‍സില്‍ പ്രതിനിധികള്‍ക്കുള്ള സൗകര്യങ്ങള്‍ ദേശീയാധ്യക്ഷനായ വാജ്പേയി നേരിട്ടാണ് വിലയിരുത്തിയത്.
കേരളീയ വിഭവങ്ങള്‍ക്കൊപ്പം വടക്കേയിന്ത്യന്‍ വിഭവങ്ങളും ഒരുക്കി ഗുജറാത്തി വനിതകളടക്കം 50 സ്ത്രീകള്‍ ഭക്ഷണശാലയില്‍ ഉണ്ടായിരുന്നതായി വിശ്വനാഥ് അഗര്‍വാള്‍ ഓര്‍ക്കുന്നു.
200ല്‍ ഏറെ യുവാക്കളുടെ ദിവസങ്ങള്‍ നീണ്ട പ്രവര്‍ത്തനഫലമായാണ് ദേശീയ കൗണ്‍സിലിനുള്ള വേദികളൊരുക്കിയതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റായിരുന്ന എല്‍. സുരേന്ദ്രന് പറയുന്നു.
ദേശീയ നേതാക്കളെ നേരില്‍ കാണാനായത് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നുവെന്ന് സമിതി അംഗമായിരുന്ന വ്യവസായി ജി.പി. ഗോയല്‍. ദേശീയ ട്രഷററായ മുരളി മനോഹര്‍ ജോഷിയുടെ സാമ്പത്തിക അച്ചടക്കം വെളിപ്പെടുത്തുന്നതായിരുന്നു കൗണ്‍സിലിനു വേണ്ടിവന്ന ചെലവെന്നും സമിതിയംഗങ്ങള്‍ ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: