ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി. എസ്. താക്കൂറിനെതിരെ ജസ്റ്റീസ് ചെലമേശ്വര്‍ കത്തെഴുതിയതിനു പിന്നില്‍ ചില വ്യക്തിപരമായ അജണ്ടയുണ്ടെന്ന് റിപ്പോര്‍ട്ട്. കൊളീജിയം സുതാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് ചില തീരുമാനങ്ങള്‍ എടുത്തിട്ട് അത് കൊളീജിയത്തെക്കൊണ്ട് അംഗീകരിപ്പിക്കുകയാണെന്നും താന്‍ ഇനി ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ചെലമേശ്വര്‍ കത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഹൈദരാബാദില്‍ അഭിഭാഷകനായ, ചെലമേശ്വറിന്റെ മകനൊപ്പം പ്രവര്‍ത്തിച്ചിരുന്ന, പിന്നീട് കേരളത്തില്‍ ജസ്റ്റിസായ ദമ ശേഷാദ്രി നായിഡു ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ചോദിച്ചിരുന്നു. ഈ അപേക്ഷ പരിഗണിക്കാത്തതാണ് ചെലമേശ്വറിന്റെ രോഷത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് ചെലമേശ്വറിന്റെ മകന് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക്, അദ്ദേഹത്തിന്റെയടക്കം നിരവധി അഭിഭാഷകരുടെ സുഹൃത്തായ ജഡ്ജിയെ മാറ്റുന്നത് ശരിയല്ലെന്നായിരുന്നു കൊളീജിയത്തിന്റെ അഭിപ്രായം. മാത്രമല്ല ജസറ്റിസ് ദമക്ക് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ബന്ധവുമുണ്ട്. ഇതും സ്ഥലംമാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാതിരിക്കാന്‍ കാരണമായി.
അപേക്ഷ മാറ്റിവച്ചതോടെ ആ കൊളീജിയത്തില്‍ ചെലമേശ്വര്‍ നിശബ്ദനായി, 2013 സപ്തംബറിലാണ് ജസ്റ്റിസ് ദമ ശേഷാദ്രി നായിഡു ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയായത്. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കേരളത്തിലേക്ക് മാറ്റുകയായിരുന്നു. ആന്ധ്രക്കു പുറത്തേക്ക് മാറ്റിയത് ഇത്തരം ചില കാരണങ്ങളാലാണെന്ന് അന്ന് കൊളീജിയത്തിലുണ്ടായിരുന്ന രണ്ട് ജഡ്ജിമാരും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പല ഹൈക്കോടതികളിലും ജഡ്ജിമാരുടെ ബന്ധുക്കളും അവര്‍ അഭിഭാഷകരായിരുന്ന കാലത്തെ സുഹൃത്തുക്കളും മക്കളും എല്ലാം പ്രാക്ടീസ് ചെയ്യുന്നുണ്ട്. അവിടെ ഒന്നും ഇത് പാലിച്ചിട്ടില്ലല്ലോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: