ന്യൂദല്‍ഹി: കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്മാര്‍ട്ട് കാര്‍ഡുകളും ലഭ്യമാക്കുന്ന ആവാസ്, താമസ സൗകര്യത്തിനുള്ള അപ്നാ ഘര്‍ പദ്ധതികള്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്.
തോട്ടം മേഖലയിലെയും തൊഴില്‍ വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളിലെയും തൊഴിലാളികള്‍, ഇപിഎഫ് പെന്‍ഷന്‍കാര്‍ എന്നിവരെ ആര്‍എസ്ബിവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ ബന്ദാരു ദത്താത്രേയ, ജെ.പി. നദ്ദ, അരുണ്‍ ജയ്റ്റ്ലി, രാജീവ് പ്രതാപ് റൂഡി എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ടി. പി. രാമകൃഷ്ണന്.
ഇഎസ്ഐ കോര്‍പ്പറേഷനില്‍ നിന്ന് കേരളത്തിനു ലഭിക്കാനുള്ള 56 കോടി രൂപ ഒരു മാസത്തിനകം അനുവദിക്കാമെന്ന് ബന്ദാരു ദത്താത്രേയയും ജില്ലാതല ഡീ അഡിക്ഷന് സെന്ററുകള്‍ ആരംഭിക്കാന്് നൂറുകോടി രൂപ അനുവദിക്കാമെന്ന് അരുണ്‍ ജയ്റ്റ്ലിയും ഉറപ്പു നല്‍കിയിട്ടുണ്ട്.
സ്ഥലലഭ്യതയുള്ള ഇഎസ്ഐ ആശുപത്രികളെ മികച്ച ആതുരസേവന കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് കേന്ദ്ര സഹായം ലഭിക്കും. തൊടുപുഴയിലും ചവറയിലുമുള്ള ഇഎസ്ഐ ആയുഷ് ഡിസ്പെന്‍സറികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.
കേരളത്തില്‍ ദേശീയ തലത്തിലുള്ള ഡി അഡിക്ഷന് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നും ടി. പി. രാമകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: