കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇന്നലെ നടന്ന നേതൃയോഗത്തില്‍ ചര്‍ച്ചചെയ്തത് ഒരു വിഷയം മാത്രം. ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ നടത്തിപ്പ് മാത്രമായിരുന്നു അജണ്ട.
രാവിലെ നടന്ന ദേശീയ ജനറല്‍സെക്രട്ടറിമാരുടെ യോഗം ജന്മശതാബ്ദി ആഘോഷത്തിന്റെ കരട് രൂപം തയ്യാറാക്കി. നേതൃയോഗത്തിന്റെ ആമുഖ പ്രസംഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാര്‍ട്ടി ഏറ്റെടുത്ത് നടത്തേണ്ട പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ന്ന് സംഘടനാ സെക്രട്ടറി റാംലാല്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നടത്തേണ്ട പരിപാടികളുടെ വിശദമായ റിപ്പോര്‍ട്ട് നല്കി.
കേരളത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ,സംഘടനാ സെക്രട്ടറി എം ഗണേഷ്, എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇവര്‍ക്കാര്‍ക്കും ഇന്നലെ സംസാരിക്കാന്‍ അവസരമുണ്ടായില്ല.യോഗത്തില്‍ സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ട് അവതരണമോ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയോ യോഗത്തിന്റെ അജണ്ട ആയിരുന്നില്ല.
ദേശീയ എക്സിക്യൂട്ടീവ് യോഗം അല്ലാതിരുന്നതിലാണത്. ദേശീയ സമിതിയോഗത്തില്‍ കേരളത്തിന്റെ രാഷ്ട്രീയം സംബന്ധിച്ച് റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് അവതരിപ്പിച്ചുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: