ബെർലിൻ: ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘന പ്രശ്നങ്ങളിൽ യൂറോപ്യൻ യൂണിയൻ ഇടപെട്ടു. പ്രവിശ്യയിൽ നടക്കുന്ന അതിക്രമങ്ങൾ പാക്കിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന് അറിയിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റിസാദ് സെര്നെകിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക്കിസ്ഥാന് രണ്ട് മുഖങ്ങളുണെ്ടന്നും ഒന്ന് ലോകത്തിനു മുന്നിലെ തുറന്ന മുഖമാണെന്നും മറ്റൊന്ന് ബലൂചിസ്ഥാനില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ക്രൂരമുഖവുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ബലൂചിസ്ഥാനിൽ പാക്കിസ്ഥാന് കാട്ടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങളെല്ലാം ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ പാക്കിസ്ഥാന് ബലൂചിസ്ഥാനിലെ നയം മാറ്റിയില്ലെങ്കില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും റിസാദ് സെര്നെകി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: