കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 63-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഇക്കുറി മൂന്നു ലക്ഷത്തോളം ആള്ക്കാര് അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണ്. ഇവിടെ എത്തിച്ചേരുന്നവര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും കൂടാതെ ജന്മദിന പരിപാടികളില്‍ പങ്കെടുക്കുന്നതിനും ഭക്ഷണ വിതരണത്തിനും, പ്രാഥമികകാര്യങ്ങള്‍ക്കും വാഹനങ്ങളുടെ പാര്ക്കിങ്ങിനുമെല്ലാം കുറ്റമറ്റ സംവിധാനങ്ങളാണ് തയ്യാറാകുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിന് അമ്മയുടെ ഭക്തര്‍ ആഴ്ചകളായി കഠിനപരിശ്രമത്തിലാണ്.
ഭക്തര്‍ക്ക് ഇരിയ്ക്കുവാനുള്ള കൂറ്റന്‍വേദിയുടെ നിര്‍മ്മാണം നടക്കുന്ന അമൃത യൂണിവേഴ്സിറ്റിയുടെ കാമ്പസില്‍ അവസാന മിനുക്കുപണികളാണ് നടക്കുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ.മോഹന്‍ ഭഗവത് ആണ് ഈ വര്‍ഷത്തെ പിറന്നാള്‍ദിനത്തിലെ മുഖ്യതിഥി. മഠം നിര്‍മ്മിച്ചുനല്‍കുന്ന 2000 ശൗചാലയങ്ങളുടെ പ്രഖ്യാപനവും, ജന്മദിന സന്ദേശവും വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. 25 മുതല്‍ 27 വരെ മൂന്നുദിവസങ്ങളിലായാണ് ജന്മദിനാഘോഷം അമൃതപുരിയില്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: