കണ്ണൂര്‍: പരമ്പരാഗത വ്യവസായമായിട്ടുള്ള ബീഡി തൊഴില്‍രംഗത്ത് തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഇഎസ്ഐ പദ്ധതി ബാധകമാക്കണമെന്ന് എന്ന് കേരളപ്രദേശ് ബീഡി മസ്ദൂര്‍ ഫെഡറേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍ ബിഎംഎസ് ഓഫീസില്‍ ചേര്‍ന്ന യോഗം ബിഎംഎസ് സംസ്ഥാന സംഘടനാസെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഈ രംഗത്തെ തൊഴിലാളികള്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ്. അവര്‍ക്കാവശ്യമായ പരിരക്ഷ നല്‍കേണ്ടത് സര്‍ക്കാറിന്റെ കടയമാണ്. ആയത് നിറവേറ്റാന്‍ ഭരണാധികാരികള്‍ മടി കാണിക്കരുത്. അടുത്തകാലത്തായി സര്‍ക്കാര്‍ പുകവലി നിരോധനത്തിന്റെ പേരില്‍ ഇറക്കിയ ഉത്തരവില്‍ വിദ്യാലയങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയില്‍ ബീഡി ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള നിയമം ഊ രംഗത്തെ തൊഴിലാളികള്‍ക്ക് ഉള്ള തൊഴിലും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ആയതിനാല്‍ ഈ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സംഘടിതമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും സംഘടനാതലത്തില്‍ പ്രവര്‍ത്തകരെ സജ്ജമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, പി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.കുമാരന് സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി ടി.കൃഷ്ണന് കാഞ്ഞങ്ങാട്-പ്രസിഡണ്ട്, വി.വി.ബാലകൃഷ്ണന് കാഞ്ഞങ്ങാട്, പി.ഗീത കണ്ണൂര്‍-വൈസ് പ്രസിഡണ്ടുമാര്‍, പി.കൃഷ്ണന് കണ്ണൂര്‍-ജനറല്‍ സെക്രട്ടറി, എന്‍.ഐത്തപ്പ കാസര്‍കോട്, കെ.കുമാരന് കണ്ണൂര്‍-ജോയന്റ് സെക്രട്ടറിമാര്‍, എം.ബാലന് കണ്ണൂര്‍-ട്രഷറര്‍ എന്നിവരെയും കമ്മറ്റിയംഗങ്ങളായി സി.ഗംഗാധരന് കോഴിക്കോട്, പി.വി.രവീന്ദ്രന് കണ്ണൂര്‍, ഗംഗാധരന് കാഞ്ഞങ്ങാട്, പി.വി.കൃഷ്ണന് തൃക്കരിപ്പൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: