പാലാ: കേരള കോണ്‍ഗ്രസിന്റെ പ്രതിഷേധം ഭയന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പങ്കെടുപ്പിച്ച് പാലാ സെന്റ് തോമസ് കോളേജില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കി. കോളേജിന്റെ സ്ഥാപക നേതാവ് ജോര്‍ജ് തോമസ് കോട്ടുകാപള്ളി അനുസ്മരണ പ്രഭാഷണത്തിനും അവാര്‍ഡ് വിതരണത്തിനുമാണ് വിജിലന്‍സ് ഡയറക്ടറെ ക്ഷണിച്ചിരുന്നത്.
ജേക്കബ് തോമസിനെ മുഖ്യ അതിഥിയാക്കി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന വ്യാഴാഴ്ചയാണ് പരിപാടി നിശ്ചയിച്ചത്. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം)ന്റെയും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെയും ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായി. ജേക്കബ് തോമസ് എത്തിയാല്‍ പാര്‍ട്ടിക്കാരുടെ പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് കോളേജ് അധികൃതര്‍ക്ക് കിട്ടി.
സമ്മര്‍ദ്ദം ശക്തമായതോടെ പ്രിന്‍സിപ്പല്‍ വിഷയം പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ അറിയിച്ചു. എന്‍സിസി ക്യാമ്പായതിനാല്‍ പരിപാടി മാറ്റണമെന്ന നിര്‍ദേശമാണ് പ്രിന്‍സിപ്പല്‍ നല്‍കിയതെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു. സംഘാടകര്‍ പുതിയ അതിഥിയെ പങ്കെടുപ്പ് നവംബറില്‍ പരിപാടി നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
ബാര്‍കോഴ അടക്കമുള്ള കേസുകളില്‍ കെ.എം മാണിക്കെതിരെ ശക്തമായ നിലപാട് ജേക്കബ് തോമസ് കൈക്കൊണ്ടതാണ് പാലായിലെ പരിപാടിയില്‍ നിന്നും അദ്ദേഹത്തെ മാണി അനുകൂലികള്‍ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: