ന്യൂദല്‍ഹി: ഉറി ഭീകരാക്രമണത്തില്‍ തിരിച്ചടി ഭയന്ന് അതിര്ത്തിക്കടുത്തുണ്ടായിരുന്ന,15 ഭീകരക്യാമ്പുകള്‍ പാക്കിസ്ഥാന് ഉള്ളിലേക്ക് നീക്കി. ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരുന്ന, ഇരുനൂറിലേറെ ഭീകരരെ സൈന്യം മാറ്റിയിട്ടുമുണ്ട്.
അതിര്‍ത്തി കാക്കുന്ന റേഞ്ചേഴ്സിലെ സൈനികരുടെ അവധി പാക്കധികൃതര് റദ്ദാക്കി. അതിര്‍ത്തിയിലെ മുഴുവന്‍ നീക്കങ്ങളും സൈന്യം വിശദമായി ശേഖരിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
രാജ്നാഥ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെയും കണ്ടു. അതിര്‍ത്തയിലെ ബിഎസ്എഫ് ശക്തി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: