തൊടുപുഴ: ഇടതുപക്ഷം അധികാരത്തില്‍ എത്തിയതോടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നടക്കുന്ന ശരിയാക്കലിന് തുടര്‍ച്ചയായി ഇടുക്കി ജില്ലയിലെ എക്സൈസ് വകുപ്പിലും ശരിയാക്കല്‍ തുടരുന്നു.
ഇടുക്കി ജില്ലയിലേക്ക് അതിര്‍ത്തി കടന്നു വരുന്ന മയക്കുമരുന്നുകളുടെ പ്രവാഹത്തെ തടഞ്ഞു നിര്‍ത്തുന്നതിനും ജില്ലയിലാകമാനം മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിരിച്ചുവിടുവിപ്പിക്കുകയായിരുന്നു ഈ സര്‍ക്കാര്‍ ആദ്യം ചെയ്തത്. കാരണം ഇടുക്കി ജില്ലയിലെ പ്രമുഖ ഭരണ കക്ഷി നേതാവിന്റെ ബന്ധുവിന്റെ നേതൃത്വത്തിലുള്ള ഹാഷിഷ് ഓയില്‍ കടത്തിനെക്കുറിച്ച് അന്വേഷിച്ചതും നടപടി എടുത്തതും ഈ സ്ക്വാഡില്‍ പെട്ടവരായിരുന്നു.
ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥമാര്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുു
ന്നതായിരുന്നു. ഈ വ്യാപാരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ചില ലോക്കല്‍ ഭരണാധികാരികള്‍ക്കും പങ്കുള്ളതായും പറയപ്പെടുന്നു. ഒരു ഭരണ കക്ഷിയുടെ മൂന്നു ലോക്കല്‍ നേതാക്കളും ഒരു പഞ്ചായത്ത് മെമ്പറും ഈ കണ്ണിയിലെ ശക്തരായ പങ്കാളികളാണെന്നും പറയപ്പെടുന്നു.
സ്ക്വാഡ് പിരിച്ചുവിട്ടതിനു ശേഷം ഇടുക്കി ജില്ലയില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ഇന്‍സ്പെക്ടര്‍മാരെ സംസ്ഥാനത്തിന്റെ വിവിധ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
എക്സൈസ് വകുപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ മയക്കുമരുന്നു കേസുകള്‍ എടുത്തിട്ടുള്ളതും സ്തുത്യര്‍ഹമായ സേവനത്തിന് ഒരു മാസം മുമ്പ് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയിട്ടുള്ളതുമായ ഇന്‍സ്പെക്ടറെ സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് മഞ്ചേശ്വരത്തേക്കും മറ്റൊരാളെ വയനാട്ടിലേക്കും അടുത്തയാളെ കണ്ണൂരിലേക്കും സ്ഥലംമാറ്റുകയായിരുന്നു. ജില്ലയിലെ മയക്കു മരുന്നു മാഫിയായുടേയും അവര്‍ക്കൊപ്പം നില്ക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റേയും അടുത്ത ലക്ഷ്യം ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറാണ്.
ഇതിനെല്ലാം മറയാക്കുന്നത് ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള സ്റ്റാഫ് യൂണിയനെയാണന്നു പറയപ്പെടുന്നു. കുറെ നാളുകളായി അഴിമതി മുക്തമായ പ്രവര്‍ത്തനം നടത്തിയിരുന്ന കുമളി ചെക്ക് പോസ്റ്റില്‍ രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ ചില ഭരണ കക്ഷി നേതാക്കളും മാഫിയായും ആഗ്രഹിക്കുന്ന തരത്തിലേക്കു തന്നെ ജില്ലയിലെ എക്സൈസ് സംവിധാനവും എത്തപ്പെട്ടു എന്നു വേണം കരുതാന്‍. ഈ ചെക്ക് പോസ്റ്റിന്റെ നിയന്ത്രണം ഭരണചായിവുള്ള സംഘടനയുടെ ജില്ലാ നേതാവിനാണന്നും പറയപ്പെടുന്നു. ഈ ജില്ലാ നേതാവിനെ മുന്‍ നിര്‍ത്തിയാണത്രെ ഭരണകക്ഷിക്കാരും മാഫിയകളും ജില്ലയിലെ മാഫിയാക്ക് വരുതിയില്‍ നില്‍ക്കാത്ത ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്.
ഇപ്പോള്‍ ഒളിക്യാമറ ദൃശ്യത്തില്‍ പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും ഇതേ യൂണിയനിലും രാഷ്ട്രീയ ചായ്വിലും പെട്ടവരാണന്നും ആക്ഷേപം ഉണ്ട്. ഇടുക്കി ജില്ലയിലെ ഹാഷിഷ് ഓയില്‍, മയക്കുമരുന്നു കച്ചവടം എന്നിവ നടത്തുന്നവരുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: