ന്യൂദല്‍ഹി: കൂടുതല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചാല്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമാകാമെന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ഡസോള്‍ട്ട് എവിയേഷന്‍ സിഇഒ എറിക് ട്രാപ്പിയര്‍.
ഇപ്പോള്‍ 36 യുദ്ധവിമാനങ്ങള്‍ക്കാണ് കരാര്‍. ഭാരത വ്യോമസേനയ്ക്ക് കൂടുതല്‍ ആവശ്യമുണ്ട്. സര്‍ക്കാരും സേനയുമായി ചര്‍ച്ച നടത്തും. ഭാരതവുമായി കരുത്തുറ്റ വ്യാവസായിക പങ്കാളിത്തത്തിന് ആഗ്രഹം. റാഫേല്‍, ഇവിടെ നിര്‍മിക്കാം. എന്നാല്‍, ആവശ്യകത മുഖ്യഘടകം. ഭാരതവുമായി കരാറിലെത്തിയതോടെ ആവശ്യക്കാരേറുമെന്നാണ് പ്രതീക്ഷ- ട്രാപ്പിയര്‍ പറഞ്ഞു.
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും, ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വ്യൂസ് ലെ ഡ്രിയാനും വെള്ളിയാഴ്ചയാണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പിട്ടത്. 33 മാസത്തിനു ശേഷം ലഭിച്ചു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: