എരുമേലി: ശബരിമല തീര്‍ത്ഥാടന ഭാഗമായി എരുമേലിയില്‍ നടപ്പാക്കേണ്ട ക്രമീകരണങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഇന്നലെ എരുമേലിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. അടുത്ത മാസം ആദ്യം മന്ത്രിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ ചേരുന്ന ശബരിമല അവനലോകന യോഗത്തന് മുന്നോടിയായി ദേവസ്വം ബോര്‍ഡ് വിളിച്ച് ചേര്‍ത്ത വിവിധ ഹൈന്ദവ സംഘടനകളുടെ യോഗത്തിലാണ് ഏര്പ്പെടുത്തണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്.
വിലനിലവാര നിയന്ത്രണം, വലിയതോട് ശുചീകരണം, അയ്യപ്പന്‍താര കാനനപാത, കുടിവെള്ളം, മെഡിക്കല്‍ കോളേജ് ആശുപത്രി നിര്‍മ്മാണം, രുധിരക്കളം സംരക്ഷണമടക്കം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ യോഗം ചര്‍ച്ച ചെയ്തു. പി.സി. ജോര്‍ജ്ജ് എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അംഗം അജയ്തറയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാര്‍, ഹൈന്ദവ സംഘടനാ നേതാക്കള്‍, സമുദായ നേതാക്കള്‍, ദേവസ്വം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലക്ഷക്കണത്തിന് തീര്‍ത്ഥാടകര്‍ സ്നാനം നടത്തുന്ന എരുമേലി വലിയതോട് നവീകരണം ഈ വര്‍ഷത്തെ തീര്‍ത്ഥാടന കാലത്തിന് മുമ്പ് തന്നെ ആരംഭിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ശബരിമലയ്ക്ക് അനുവദിച്ച 100 കോടി ഫണ്ടിലെ എരുമേലിക്കുളള വിഹിതത്തില്‍ പദ്ധതി തയ്യാറാക്കാന്‍ കഴിയണം. എരുമേലിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അഞ്ച് കോടി രൂപയാണ് കേന്ദ്ര വികസന ഫണ്ടിലുളളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് എരുമേലി വികസനത്തിനായുളള ഫണ്ട് നേടുന്നതിന് ശ്രമിക്കും. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് മാത്രമെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുകയുളള അതിനാലാണ് കാലതാമസം വരുന്നതെന്നും പ്രയാര്‍ പറഞ്ഞു. പേട്ടതുളളല് പാതയിലെ കടകളിലെ മാംസാഹാരം പാകം ചെയ്യുന്നതും, വില്പന നടത്തുന്നതും കര്‍ശനമായി തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു. പേട്ടതുളളുന്നതിന് ഉപയോഗിക്കുന്ന ശരക്കോല് മുതലുളള എല്ലാ സാധനങ്ങളുടേയും വില ഏകീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: