ന്യൂദല്‍ഹി: യുഎന്‍ പൊതുസഭയെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്ന് അഭിസംബോധന ചെയ്യും. കശ്മീര്‍ ഉന്നയിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് സുഷമയിലൂടെ ഭാരതം എന്ത് മറുപടി നല്‍കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കോഴിക്കോട് പൊതുസമ്മേളനത്തിലും തുടര്‍ന്ന് ഇന്നലെ നടത്തിയ മന് കീ ബാത്തിലും പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചിരുന്നു. ഇതേ വികാരമാകും ഭാരതം യുഎന്‍ പൊതുസഭയിലും പങ്കുവെക്കുക. സുഷമ ഇന്നലെ ന്യൂയോര്‍ക്കിലെത്തി.
കശ്മീരില്‍ ഭാരതം മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നായിരുന്നു ഷെരീഫിന്റെ ആരോപണം. ഇത് ഇന്നലെ മോദിക്കുള്ള മറുപടിയായി ഷെരീഫ് ആവര്‍ത്തിച്ചു.
പാക്കിസ്ഥാന് ഭീകരരാഷ്ട്രമാണെന്നും ഭീകരത കയറ്റുമതി ചെയ്യുകയാണെന്നും ഇതിന് മറുപടിയായി ഭാരത പ്രതിനിധി ഈനാം ഗംഭീര്‍ യുഎന്നില്‍ തിരിച്ചടിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇടപെടാനുള്ള അഭ്യര്‍ത്ഥന യുഎന്‍ തള്ളിയതും മറ്റൊരു രാജ്യവും കശ്മീര്‍ പരാമര്‍ശിക്കാത്തതും പാക്കിസ്ഥാന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: