ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇതോടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 19 ആയി.
ഒഡീഷ നുവപാഡ സ്വദേശി പിതാബസ് മജ്ഹി(30)യാണു മരിച്ചത്. 2008ലാണ് മജ്ഹി ബിഎസ്എഫില്‍ ചേര്‍ന്നത്. ഭാര്യ ആദ്യ കുട്ടിക്ക് ജന്മം നല്കുന്നതിനു സാക്ഷിയാവാന്‍ വീട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ഓഗസ്റ്റ് 26ന് രഥയാത്രയ്ക്കാണ് മജ്ഹി അവസാനമായി വീട്ടിലെത്തിയത്.
ഈമാസം 18ന് രാവിലെ അഞ്ചരയോടെയാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ സൈനിക താവളത്തില്‍ ആക്രമണം നടത്തിയത്. 17 സൈനികര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: