കൊട്ടാരക്കര: റേഷന്‍ സാധനങ്ങളുമായി വന്ന ലോറി കോടതി ഉത്തരവ് ലംഘിച്ച് യൂണിയന് തൊഴിലാളികള്‍ തടഞ്ഞതായി പരാതി. കൊട്ടാരക്കര പനവേലി ജംഗ്ഷനില്‍ എ.ആര്.ഡി പതിനൊന്നാം നമ്പര്‍ റേഷന്‍കടയിലേക്ക് റേഷന്‍ സാധനങ്ങളുമായി വന്ന പിക്കപ്പ്ലോറി കോടതി ഉത്തരവ് ലംഘിച്ച് യൂണിയന് തൊഴിലാളികള്‍ തടഞ്ഞിട്ടതായാണ് പരാതി.
പനവേലി നെടിയവിള പുത്തന്‍വീട്ടില്‍ ബിനു സാമുവേലിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍കടയാണിത്. കഴിഞ്ഞദിവസം വൈകിട്ട് മൂന്നിനോടെ രണ്ട് ലോറികളിലായി വന്ന റേഷന്‍ സാധനങ്ങളില്‍പ്പെട്ട ഒരു ലോറിയാണ് യൂണിയന് തൊഴിലാളികള്‍ തടഞ്ഞിട്ട് കൊടിനാട്ടിയത്. റേഷന്‍ സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ലോറി തടയാന്‍ കാരണമായി തൊഴിലാളികള്‍ കടയുടമയോട് പറഞ്ഞത്.
2007ല്‍ ഹൈക്കോടതിയില്‍ നിന്നും നെടിയവിള ഹാര്‍ഡ്വേഴ്സ്, റേഷന്‍ കട എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് യൂണിയന് തൊഴിലാളികള്‍ പ്രവേശിക്കാന്‍ പാടില്ലായെന്നും, ഇവിടെ വരുന്ന സാധന സമാഗ്രികള് ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള അവകാശം കട ഉടമകള്‍ക്ക് ആണെന്നുമാണ് ഉത്തരവിലുണ്ടത്രെ. ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര എസ്ഐയുടെ മധ്യസ്ഥതയില്‍ ലോറിയിലുള്ള റേഷന്‍സാധനങ്ങള്‍ യൂണിയന് തൊഴിലാളികള്‍ തന്നെ ഇറക്കുകയായിരുന്നു.
കോടതിവിധി തല്‍സ്ഥിതി തുടരാനും യൂണിയന് തൊഴിലാളികള്‍ക്ക് കോടതിവിധിയില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ലേബര്‍ കോടതിയില്‍ സമീപിക്കാമെന്നുള്ള ഉറപ്പിലാണ് പ്രശ്നത്തിന് താല്കാലിക പരിഹാരം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: