പൂച്ചാക്കല്‍: ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷനിലെ ബോട്ട് ജെട്ടി തകര്‍ച്ചയില്‍. പൂര്‍ണമായും തടിയില്‍ സ്ഥാപിച്ച ബോട്ട് ജെട്ടി രണ്ടു മാസം മുന്‍പാണു യാത്രക്കാര്‍ക്കു തുറന്നു നല്‍കിയത്.
ഒന്നര ലക്ഷത്തോളം രൂപ ചെലവില്‍ ഇറിഗേഷന്‍ വകുപ്പ് നേതൃത്വത്തിലാണു ബോട്ട് ജെട്ടി നിര്‍മിച്ചത്. അതിനിടെ തന്നെ ബോട്ട് ജെട്ടി തകര്‍ച്ചയിലായി. ബോട്ട് ജെട്ടിയുടെ തൂണുകളും പലകകളും ഇളകിയും വേര്പെട്ടുമാണ് ഇപ്പോഴുള്ളത്. കൂടുതല്‍ യാത്രക്കാര്‍ ഉള്ളപ്പോള്‍ ബോട്ട് ജെട്ടിക്കു സമീപത്തെ കല്ക്കടവില് ബോട്ട് അടുപ്പിക്കുകയാണു ചെയ്യുന്നത്.
വര്‍ഷങ്ങളായി ഇവിടെ ബോട്ട് ജെട്ടി ഉണ്ടായിരുന്നില്ല. കല്ക്കടവില് ബോട്ട് അടുപ്പിക്കുക മാത്രമാണു ചെയ്തിരുന്നത്. ബോട്ട് ജെട്ടി നിര്‍മാണം സംബന്ധിച്ച് അന്വേഷണവും പരിഹാര നടപടികളും ഉടന്‍ വേണമെന്നും താല്‍ക്കാലിക ബോട്ട് ജെട്ടി ഭാഗത്തും നടപ്പാതയിലും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: