ന്യൂദല്‍ഹി: നിയന്ത്രണ രേഖയില്‍ ജയ്ഷെ മുഹമ്മദ് ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിച്ച രണ്ട് പേര് അറസ്റ്റില്‍.
പാക് അധീന കശ്മീരിലുള്ളവരാണ് ഉറി സെക്ടറില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ ഉറി ഭീകരാക്രമണത്തിലെ നാല് ഭീകരരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചതായി കരുതുന്നു. സൈന്യത്തിന്റെയും അതിര്‍ത്തി രക്ഷാ സേനയുടെയും സംയുക്ത നീക്കത്തിലാണ് അഹ്സന് ഖുര്‍ഷിദ്, ഫൈസല്‍ ഹുസൈന് അവാന് എന്നിവര്‍ പിടിയിലായത്.
രണ്ട് വര്‍ഷം മുന്‍പ് ജെയ്ഷെ മുഹമ്മദിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇവര്‍ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാന്‍ വഴികാട്ടികളായാണ് പ്രവര്‍ത്തിക്കുന്നത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും സൈന്യം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: