വണ്ടന്മേട്: ഏലത്തോട്ടത്തില്‍ നിന്ന് സംഭരിച്ച എലക്കാമോഷ്ടിച്ച് കടത്തിയ തൊഴിലാളി പിടിയില്‍. 10000 രൂപ വിലവരുന്ന പച്ച് ഏലക്കാ മോഷ്ടിച്ച് കേസിലാണ് തേനി ബോഡിനായ്ക്കന്നൂര്‍ ശിവന്‍കോവില്‍ സ്വദേശിയും അന്യാര്‍തൊളുവില്‍ വാടകയ്ക്ക് താമസിച്ച് വരികയുമായിരുന്ന ബങ്കരസ്വാമിയെ പോലീസ് പിടികൂടിയത്. വണ്ടന്മേട് എസ്ഐ കെ വി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാര്‍ തടഞ്ഞ് വച്ച പ്രതിയെ കസ്റ്റഡിയിലെടുത്തത്. മങ്കുഴി സ്വദേശി ജിമ്മിയുടെ ഉടമസ്ഥയതയിലുള്ള ഏലത്തോട്ടത്തില്‍ നിന്നാണ് മോഷണം നടന്നത്. ഡ്രൈയറില്‍ ഉണക്കാന്‍ കൈമാറിയ ഏലക്കയിലെ ഒരു ചാക്കി പ്രതി തന്ത്രപൂര്‍വ്വം മാറ്റിയ ശേഷം ബൈക്കിന് കെട്ടി രാത്രി കടത്തുകയായിരുന്നു. യാത്രക്കിടയില്‍ ബൈക്ക് അപകടത്തില്‍പെട്ടു. ഓടികൂടിയ നാട്ടുകാര്‍ പ്രതിയെ ചോദ്യചെയ്തപ്പോഴാണ് മോഷണവിവരം പുറത്ത് വരുന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: