മാനന്തവാടി: മാവോയിസ്റ്റുകളെ പിടികൂടാനെന്ന പേരില്‍ 2013 ല്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ ഒരു കോടിയിലധികം വിലയുള്ള നാല് വിദേശനിര്‍മിത വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു.
അമേരിക്കന്‍ നിര്‍മിതമായ പൊളാരീസ് ക്രൂ 800 ഇനത്തില്‍ പെട്ട വാഹനങ്ങളാണ് കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകളിലേക്കായി വാങ്ങിയത്. വയനാടിന് അനുവദിച്ച വാഹനം വെള്ളമുണ്ട പോലീസ് സ്റ്റേഷനിലാണ്. വാഹനമെത്തിച്ച് നിര്‍മ്മാണകമ്പനിയുടെ പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുക മാത്രമാണ് ചെയ്തത്.
പൊളാരീസ് റോഡുകളില്‍ ഓടിക്കാന്‍ കഴിയാത്തത് കാരണം വനപ്രദേശത്ത് എത്തിക്കാന്‍ ലോറിയും ഒപ്പമുണ്ടാകണമെന്നത് സ്റ്റേഷനില്‍ നിന്നും വാഹനം പുറത്തിറക്കുന്നതിന് തടസ്സമായി. മാവോവാദികള്‍ സ്ഥലത്തെത്തിയതായി ഫോണ്‍ വഴി അറിയിച്ചിടത്ത് പോലും രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞേ പോലിസ് എത്താറുള്ളു.
45 ഡിഗ്രി വരെയുള്ള കയറ്റങ്ങള്‍ അനായാസം കയറുമെന്നതിനാല്‍ മാവോവാദികള്‍ തമ്പടിക്കുന്ന വനപ്രദേശങ്ങള്‍ ഈ വാഹനമുപയോഗിച്ച് കണ്ടെത്താന്‍ കഴിയുമെന്നും തിരച്ചിലിനായി ഗുണകരമാവുമെന്നുമായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: