തിരുവനന്തപുരം: 14-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്നു മുതല്‍ 10 വരെ. 29 ദിവസത്തെ സമ്മേളനത്തില്‍ ബജറ്റ് പാസാക്കും, ഒട്ടേറെ നിയമനിര്മാണവുമുണ്ടാകും.
ബജറ്റിലെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനുമായി 13 ദിവസം. ധനവിനിയോഗ ബില്‍, ഉപധനാഭ്യര്‍ഥനകള്‍ എന്നിവയുടെ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി രണ്ടു ദിവസമുണ്ട്.
കെ. ബാബു വിഷയത്തില്‍ സര്‍ക്കാരിനെതിരേ നിലപാടെടുക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. എന്നാല്‍, എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
കെ.എം. മാണി വിട്ടുപോയതിലൂടെ പ്രതിപക്ഷ അംഗബലം 47ല്‍ നിന്ന് 41 ആയി. പ്രതിപക്ഷത്തെ പ്രശ്നങ്ങള്‍ ഭരണപക്ഷത്തിന് സഹായകമാകും. ദേശീയ സമ്മേളനത്തിലൂടെ ശ്രദ്ധേയമായ ബിജെപിയെ പ്രതിരോധിക്കാനും വിമര്‍ശിക്കാനും പ്രതിപക്ഷവും ഭരണപക്ഷവും സഭയില്‍ പതിവുപോലെ മത്സരിക്കും.
കെ.എം. മാണിക്കും കെ. ബാബുവിനുമെതിരായ അഴിമതിക്കേസുകളും ഭരണപക്ഷത്തിന്റെ ആയുധങ്ങളാകും.
മഹാനവമി, വിജയദശമി, മുഹറം എന്നിവ പ്രമാണിച്ച് ഒക്ടോബര്‍ 10 മുതല്‍ 14വരെ സഭ ചേരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: