ചെന്നൈ: എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്, സഹോദരന് കലാനിധി മാരന് എന്നിവരുടെ വിചാരണ മലേഷ്യക്കാരായ പ്രതികള്‍ക്കൊപ്പം നടത്തരുതെന്ന് പ്രത്യേക കോടതി വിധിച്ചു. രണ്ട് മലേഷ്യന്‍ പ്രതികള്‍ക്ക് വേറെ വിചാരണ വേണം. പ്രത്യേക ജഡ്ജി ഒപി സാനി വ്യക്തമാക്കി.
കേസില്‍ മലേഷ്യക്കാരായ മാക്സിസ് കമ്പനി ഉടമ അനന്തകൃഷ്ണന്, ഡയറക്ടര്‍ റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്ക് സിബിഐ ആവശ്യപ്രകാരം അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. സണ്‍ ടിവിയില്‍ നിക്ഷേപിച്ചതിനു പകരമായി എയര്‍സെല്‍ കമ്പനി മലേഷ്യന്‍ കമ്പനിക്ക് വില്ക്കാന് മുന്‍കേന്ദ്രമന്ത്രി മാരന് എയര്‍സെല്‍ ഉടമ ശിവശങ്കരനെ നിര്‍ബന്ധിച്ചെന്നും ഇതിന് അനന്തകൃഷ്ണനുമായി ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം.
എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ വന്‍ കോഴ ഇടപാടുകള്‍ നടന്നുവെന്നും ടെലികോം വകുപ്പിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: