ധാക്ക: മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിച്ച നവജാത ശിശു കുഴിച്ചിടാന്‍ നേരത്ത് കരഞ്ഞു. അതോടെ അതുവരെ അലമുറയിട്ട അമ്മയ്ക്കും അച്ഛനും ആശ്വാസമായി.
ക്രിക്കറ്റ് താരം നജ്മല്‍ ഹുദയുടേയും ഭാര്യയും അഭിഭാഷകയുമായ നസീന് അക്തറിന്റെയും ആദ്യത്തെ കണ്മണി ഗലീബ ഹതയാണ് രക്ഷപ്പെട്ട കുഞ്ഞ്. വ്യാഴാഴ്ചയാണ് ഫരീദ്പൂരിലെ ആശുപത്രിയില്‍ ജനിച്ചത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് സംസ്കരിക്കാന്‍ കുഞ്ഞിനെ ശ്മശാനത്തില്‍ എത്തിച്ചു.
അവിടെ ഒരു പെട്ടിയില്‍ കുഞ്ഞിനെ വച്ച ശ്മശാന സൂക്ഷിപ്പുകാരന് വെള്ളിയാഴ്ച രാവിലെ സംസ്ക്കരിക്കാമെന്നു പറഞ്ഞു. വെള്ളിയാഴ്ച രാവിലെ കുഴിച്ചിടാന്‍ തുടങ്ങിയപ്പോഴാണ് പെണ്‍കുഞ്ഞ് കരഞ്ഞത്.
ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലും പന്നെ ധാക്ക ആശുപത്രിയിലും എത്തിച്ചു. അവിടെ കുഞ്ഞ് ഐഎസിയുവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: