എരുമേലി; കുറുകേ ചാടിയ തെരുവുനായയെ ഇടിച്ചു ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്കേറ്റു. ചികിത്സ തേടി ആശുപത്രിയില്‍ എത്തിയ ബൈക്ക് യാത്രികന്റെ മെബൈല്‍ ആശുപ്രിയില്വെച്ച് മോഷണം പോയി. മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.കനകപ്പലം നീരേശ്വരിയില് ജയ്മോനാണ് (36) അപകടത്തില്‍ പരിക്കേറ്റത്. കനകപ്പലം വായനശാലക്ക് സമീപത്തുവെച്ച് ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ജയ്മോന്റെ കുറുകേ ചാടിയ തെരുവുനായയെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ എരുമേലി ടൗണിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്ത് ചതവും മുറിവുമേറ്റ നിലയില്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ച ജയ്മോന്റെ മെബൈല്‍ ഫോണ്‍ ഇവിടെവെച്ച് മോഷ്ടിച്ച വെണ്‍കുറിഞ്ഞി കിഴക്കേമഴുവഞ്ചേരി വീട്ടില്‍ വിമലിനെയാണ് (34) നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു വിമല്‍. മൊബൈല്‍ മോഷണം പോയത് ശ്രദ്ധയില്‍പെട്ട ജയ്മോന് ആശുപത്രിയിലെ മറ്റുളളവരോട് പറയുകയും പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വിമലിനെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ആശുപത്രിയിലെ കക്കൂസില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: