കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 63 ാം പിറന്നാള്‍ ആഘോഷം നാളെ. അമൃതപുരിയില്‍ മൂന്നു ലക്ഷത്തോളം പേര് എത്തും.
ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവതാണ് ഈ വര്‍ഷം മുഖ്യാതിഥി. ജന്മദിനസമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, വി.കെ. സിങ്, ശ്രീപദ് യശോനായ്ക്, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്, വലിയ മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം, വെള്ളാപ്പള്ളി നടേശന് തുടങ്ങിയവര്‍ പങ്കെടുക്കും.
മഠം നിര്‍മ്മിക്കുന്ന 2000 ശൗചാലയങ്ങളുടെ ഉദ്ഘാന പ്രഖ്യാപനവും ജന്മദിന സന്ദേശം നല്‍കലും വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി ദല്‍ഹിയില്‍ നിന്ന് നിര്‍വഹിക്കും.
കലാപരിപാടികളോടെ ആഘോഷം തുടങ്ങി. പിറന്നാള്‍ദിന പ്രഭാഷണത്തിന് പ്രധാനമന്ത്രി പൊതുജനങ്ങളുടെ നിര്‍ദ്ദേശം ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും അയക്കാം.
ഇന്ന് അമൃതപുരിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ മുഖ്യാതിഥിയാകും. വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സഹായ വിതരണവും നടക്കും. മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്.രാമചന്ദ്രന് എംഎല്‍എ, ഡോ. സിഡ്നി സ്ട്രോസ്, ഡോ.പി. വെങ്കട്ട് രംഗന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: