പലന്‍പൂര്‍: ഗര്‍ഭിണിയുള്‍പ്പെടെ ദളിത് കുടുംബത്തെ ആക്രമിച്ച ആറു പേര് ഗുജറാത്തില്‍ അറസ്റ്റില്‍. പശുവിന്റെ ജഡം മറവു ചെയ്യാന്‍ വിസമ്മതിച്ചതിന് വെള്ളിയാഴ്ച രാത്രി ബനസ്കന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ നിലേഷ് റാന്വസിയ, ഗര്‍ഭിണിയായ ഭാര്യ സംഗീത അടക്കം ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലേഷിന്റെ പരാതിയില്‍ ദര്‍ബാര്‍ സമുദായത്തിലെ പത്തുപേര്‍ക്കെതിരെയാണ് കേസ്. ബതവര്സിന്ഹ്, മക്നുസിന്‍ഹ്, യോഗിസിന്‍ഹ് , ബവര്സിന്ഹ്, ദില്വിര്സിന്ഹ് , നരേദ്രസിന്ഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയതായി ബനസ്കന്ത പോലീസ് സൂപ്രണ്ട് നീരജ് ബദ്ഗുജാര്‍. സംഭവം നടന്ന് ആറു മണിക്കൂറിനകം അറസ്റ്റുണ്ടായതായും മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: