കണ്ണൂര്‍: സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നേരിട്ട് വിതരണം ചെയ്യുന്ന നിലവിലുള്ള സംവിധാനത്തില്‍ നിരവധി അപാകതകള്‍ ഉയര്‍ന്നുവന്നിട്ടുള്ള സാഹചര്യത്തില്‍ ആയത് നേരത്തെ നടപ്പിലാക്കിയതു പോലെ ജില്ലാ സഹകരണ ബാങ്കുകളിലെ അക്കൗണ്ട് മുഖേന വിതരണം ചെയ്യണമെന്ന് ആള് കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന് 11-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്കോ സര്‍ക്കാരിനോ സഹകരണ ബാങ്കുകള്‍ക്കോ വിതരണം ചെയ്യുന്ന നിക്ഷേപ പിരിവുകാര്‍ക്കോ യാതൊരു ഗുണവും ഇല്ലെന്ന് മാത്രമല്ല അങ്ങേയറ്റം ദ്രോഹകരമായ അവസ്ഥയിലേക്കാണ് പുതിയ പരിഷ്കാരം എത്തിച്ചേര്ന്നിടള്ളത്.
ജില്ലാ സഹകരണ ബേങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയുക, സഹകരണ സ്ഥാപനങ്ങള്‍ മുഖേനയുള്ള പൊതുവിതരണ സമ്പ്രദായ ഊര്‍ജ്ജിതപ്പെടുത്തുക, കാര്‍ഷിക വായ്പാ പരിധി വര്‍ദ്ധിപ്പിക്കുക, സഹഹകരണ മേഖലയിലെ ഓഡിറ്റിങ്ങ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ചന്ദ്രശേഖരന് നായര്‍ ഉദ്ഘാടം ചെയ്തു. പ്രസിഡണ്ട് പി.വിനോദ് കുമാര്‍ അധ്യക്ഷതവഹിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ലാ സഹകരണ ബേങ്ക് പ്രസിഡണ്ട് എ.കെ.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.സുനില്‍കുമാര്‍, പി.വി.പവിത്രന്, സി.ശിവദാസന്‍, വി.മനോജ്കുമര്‍, പി.വി.രാജേന്ദ്രന്, പി.പി.ശശീന്ദ്രന് തുടങ്ങിയര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.സുനില്‍കുമാര്‍ (സെക്രട്ടറി), പി.വിനോദ് കുമാര്‍ (പ്രസിഡണ്ട്), സി.ശിവദാസന്‍, കെ.ഷീല (ജോ.സെക്രട്ടറിമാര്‍), പി.പി.ശശീന്ദ്രന്, അജയ് പി.നായര്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ.കെ.വേണുഗോപാല്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 15 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: