ഇസ്ലാമാബാദ്: ഭീകരത കയറ്റി അയക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന നിഷേധിച്ച പാക്കിസ്ഥാന്, കശ്മീരില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ അപകീര്ത്തിപ്രചാരണമെന്നു കുറ്റപ്പെടുത്തി. മോദിയുടെ കേരള പ്രസംഗം ആസൂത്രിതമായി പാക്കിസ്ഥാനെതിരേ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണെന്നും അടിസ്ഥാന രഹിതമാണെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
കശ്മീരില്‍ ഭാരതസൈന്യം നിരപരാധികളെ ആക്രമിക്കുകയാണ്. ബുര്‍ഹാന്‍ വാനിയെ കൊന്നത് നിയമം ലംഘിച്ചാണ്. കശ്മീരിലെ ഈ വിഷയങ്ങളില്‍ നിന്ന് ലോകശ്രദ്ധ തിരിക്കാനാണ് മോദിയുടെ ആരോപണം, പ്രസ്താവന പറയുന്നു.
കശ്മീരില്‍ ഭാരതം നടത്തുന്ന മനുഷ്യാവകാശ ലംഘനം ലോകരാഷ്ട്രങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭക്കും ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനും ബോധ്യപ്പെട്ടെന്നും പ്രസ്താവന അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: