കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വ്യാപകമാവുകയും അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുന്നു. ശുചിത്വ മിഷനും തദ്ദേശ സ്ഥാപനങ്ങളുമാണ് വിവരങ്ങള്‍ ശേഖരിക്കുക. അന്യസംസ്ഥാന തൊഴിലാളികള്‍ എത്രയുണ്ടെന്ന കൃത്യമായ കണക്ക് വിവരം തദ്ദേശസ്ഥാപനങ്ങളിലോ സര്‍ക്കാറിനോ ഇല്ല. കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍, തലശേരി, കൂത്തുപറമ്പ്, ഇരിട്ടി, പാനൂര്‍, മേഖലകളിലാണ് കൂടുതലായും ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്നത്. ചെറിയ മുറികളില്‍ പത്തും പതിനഞ്ചും ആളുകള്‍ താമസിക്കുന്നുണ്ട്. വാര്ത്തിഹീനമായ ചുറ്റുപാടാണ് ഇവര്‍ വസിക്കുന്നതെന്ന് ആരോഗ്യമന്ത്രിക്ക് നേരിട്ട് ചില പരാതികള്‍ ലഭിച്ചിരുന്നു. ഈ പ്രശ്നം വലിയ വാര്‍ത്താ പ്രധാന്യവും നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തിര നടപടിക്ക് അധികൃതരുടെ തീരുമാനം.
2015ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 5 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ജില്ലയില്‍ ഇവര്‍ക്കായി നിരവധി ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം ആവശ്യമെങ്കില്‍ ഏജന്റിനെയാണ് ബന്ധപ്പെടേണ്ടത്. മാത്രമല്ല ഇവര്‍ക്കുള്ള താമസ സൗകര്യമുള്‍പ്പടെയുള്ള ആവശ്യങ്ങളും ഈ ഏജന്റുകളാണ് ഒരുക്കുക. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി ഒരുക്കിയ സ്ഥലങ്ങള്‍ മിക്കതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവയാണ്. കാര്‍ബോര്‍ഡുകളും പ്ലൈവുഡ് ഷീറ്റുകളും മറക്കിയാണ് റൂമുകള്‍ തിരിച്ചത്. ശുചിമുറിയോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഈ താമസ സ്ഥലങ്ങളില്‍ ആളൊന്നിന് ആയിരവും രണ്ടായിരവുമാണ് വാടക. നാല് മുറികളുള്ള വീട്ടില്‍ മുപ്പതിലധികം ആളുകളുമുണ്ടാകും.
അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന നിരവധി സംഭവങ്ങള്‍ ജില്ലയിലും സംസ്ഥാനത്താകമാനവും നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്. ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും മുതല്‍ കൊലപാതക കേസുകള്‍വരെ അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലാളികളെ എത്തിക്കുബോള്‍ കരാറുകാര്‍ പ്രത്യേക രജിസ്ട്രേഷനും ലൈസന്‍സും എടുക്കണ മെന്നാണ് നിയമം. ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ജില്ലാ ആടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: