കണ്ണൂര്‍: ക്ലീനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം പാസാക്കാനുളള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്വെന്ഷന് നടത്തി. നിയമം പാസാകുന്നതോടെ സാധാരണകാരന് ചുരുങ്ങിയ ചെലവിലുളള രോഗ നിര്‍ണ്ണയത്തിന് തടസ്സമാകുമെന്ന് കണ്വെന്ഷന് ചൂണ്ടിക്കാട്ടി. കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമാകുന്ന ബില്ലിലെ അപാകതകള്‍ പരിഹരിച്ചു കൊണ്ട് മാത്രമേ നിയമം നടപ്പിലാക്കാവൂയെന്നും അല്ലാത്തപക്ഷം മെഡിക്കല്‍ ലാബോറട്ടറി സ്ഥാപനങ്ങളുടെ ഉടമകളും ലക്ഷക്കണക്കിന് തൊഴിലാളികളും സമരം ആരംഭിക്കുമെന്നും കണ്വെന്ഷന് മുന്നറിയിപ്പു നല്കി. പുതിയ നിയമം മൂലം ചെറുകിട ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നാല്‍ ഗ്രാമ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്കുള്‍പ്പെടെ നഗരങ്ങളിലെ വന്‍കിട ലാബുകളെ ആശ്രയിക്കേണ്ടി വരുമെന്നും കണ്വെന്ഷന് ചൂണ്ടിക്കാട്ടി. കണ്‍വെന്‍ഷനില്‍ പി.ആര്.രജീഷ് കുമാര്‍, സജി ആന്റണി,ഇ.വി.തങ്കച്ചന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: