ദമാസ്ക്കസ്: ഐഎസ് ഭീകരരുടെയും സര്‍ക്കാര്‍ സൈന്യത്തിന്റെയും അവരെ സഹായിക്കുന്ന സഖ്യസേനയുടേയും ആക്രമണങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് സിറിയന്‍ നഗരമായ അലപ്പോ.
ഒരു വശത്ത് വ്യോമാക്രമണം, മറുവശത്ത് തോക്കുകളും ഗ്രനേഡുകളും ബോംബുകളും റോക്കറ്റുമുപയോഗിച്ചുള്ള ആക്രമണം. രാപ്പകല്‍ ഭേദമെന്യേയുള്ള ആക്രമണങ്ങളില്‍ ജനങ്ങള്‍ വശംകെട്ടു. നൂറുകണക്കിനാള്‍ക്കാരാണ് ഇവയില്‍ പെട്ട് മരിക്കുന്നത്, പരിക്കേല്‍ക്കുന്നത്. വെള്ളിയാഴ്ച മാത്രം 52 പേരാണ് മരിച്ചത്.
ഇരുപതു ലക്ഷം പേരാണ് കുടിവെള്ളമോ വീടോ ഇല്ലാതെ അലപ്പോയില്‍ നരകിക്കുന്നത്. ഇടയ്ക്ക് കുറച്ചു ദിവസങ്ങളിലെ ശാന്തതയ്ക്കു ശേഷം അഞ്ചു ദിവസമായി രൂക്ഷമായ ആക്രമണങ്ങളാണ് നടക്കുന്നത്. നഗരത്തിലെ പകുതിയിലേറെ കെട്ടിടങ്ങളും തകര്‍ന്നു. ഞങ്ങളുടെ കുഞ്ഞ് തലക്ക് വെടിയേറ്റ് മരിച്ചു. നിസാര്‍ പറഞ്ഞു.
നഗരത്തില്‍ പലയിടങ്ങളിലും ചോരക്കറകളാണ്. പലയിടങ്ങളിലും അഴുകിയ ശരീര അവശിഷ്ടങ്ങളും കിടക്കുന്നുണ്ട്. വെള്ളിയാഴ്ച കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: