കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഭവന പദ്ധതി, അമൃതകുടീരത്തിന്റെ ഭാഗമായി പൂര്‍ത്തിയായ 100 വീടുകള്‍ കൂടി നാളെ അമ്മയുടെ ജന്മദിനാഘോഷ ചടങ്ങില്‍ കൈമാറും.
കേരളത്തില്‍ പണി പുരോഗമിക്കുന്ന 500 വീടുകളില്‍ പൂര്‍ത്തിയാക്കിയവയാണ് ഈ നൂറു വീടുകള്‍. ഇന്ത്യയിലാകെ ഒരു ലക്ഷം വീടുകളാണ് നല്‍കുന്നത്. ഇവയില്‍ 47000 വീടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ലോകത്തെല്ലാവര്‍ക്കും സുരക്ഷിതമായ വീടുണ്ടാകണമെന്നത് അമ്മയുടെ സ്വപ്നമാണെന്ന് അമൃതാനന്ദമയി മഠം വൈസ് ചെയര്മാന് സ്വാമി അമൃത സ്വരൂപാനന്ദപുരി പറഞ്ഞു. ഈ സ്വപ്ന പൂര്‍ത്തീകരണത്തിനാണ് ശ്രമം.
2004 ലെ സുനാമിയിലും കര്‍ണ്ണാടകത്തിലും മുംബൈയിലും ബീഹാറിലും ആന്ധ്രയിലും ഉണ്ടായ പ്രളയത്തിലും പശ്ചിമ ബംഗാളിലെ ചുഴലിക്കാറ്റിലും ഗുജറാത്തിലെ ഭൂകമ്പത്തിലും കിടപ്പാടം നഷ്ടമായവര്‍ക്ക് മഠം വീടുകള്‍ നല്കി. ഭാരതത്തിലും ശ്രീലങ്കയിലുമായി സുനാമി ദുരിതബാധിതര്‍ക്ക് മാത്രമായി 6296 വീടുകളാണ് മഠം നല്‍കിയത്.
കര്‍ണ്ണാടകയിലെ റായ്ചൂര്, മംഗലാപുരം, ഹസ്സന്, തമിഴ്നാട്ടിലെ കടലൂര്‍, സത്യമംഗലം, നാഗപട്ടണം, രാമേശ്വരം, പുതുച്ചേരിയിലെ കാരക്കല്‍, ബംഗാളിലെ ദുര്‍ഗ്ഗാപൂര്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ലക്നൗ, ഒറീസയിലെ ഗുപ്തപദ, ബീഹാറിലെ രത്തന്‍പൂര്‍ എന്നിവയടക്കം രാജ്യത്തെ 75 ഇടങ്ങളിലായാണ് അമൃതകുടീരങ്ങള്‍ തലയുയര്‍ത്തുന്നത്.
മുംബൈയിലും പൂണെയിലും ചേരിനിവാസികളെ പുനരധിവസിപ്പിക്കാന്‍ 1600 അപ്പാര്ട്ട്െമന്റ് ബ്ലോക്കുകള്‍ മഠം നിര്‍മ്മിച്ചു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: