തിരുവനന്തപുരം: മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ തെരഞ്ഞെടുപ്പു സമയത്തും അതിനുശേഷവും ശക്തമായ നിലപാടെടുത്ത കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് നിയമസഭാ സമ്മേളനത്തിനുതൊട്ടു മുന്‍പ് മലക്കം മറിഞ്ഞു.
ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണം പകപോക്കല്‍ രാഷ്ട്രീയമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് പ്രസ്താവനയുമായി രംഗത്തെത്തി. അന്വേഷണം നടത്തിയിട്ടും ജനങ്ങളെ ബോധിപ്പിക്കാവുന്ന തെളിവു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് കുറച്ചുകൂടി കൃത്യത വരട്ടെയെന്നുള്ളതു കൊണ്ടാണ് ഇത്രനാളും ഈ വിഷയത്തില്‍ പ്രതികരിക്കാതിരുന്നതെന്നും വി.എം.സുധീരന് പറഞ്ഞു. ഇന്നലെ രാവിലെ അവസാനിച്ച കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: