തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു. കെ.എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി.
മെഡിക്കല്‍ പ്രവേസനത്തില്‍ കരാറിലെ പിഴവുമൂലം ഫീസ് കുന്നനെ ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. സ്വാശ്രയ മോഖലയില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
ഓരോ സീറ്റിനും 65 മുതല്‍ 50ലക്ഷം രൂപവരെ കൂട്ടിയാണ് ഈടാക്കുന്നത് എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സ്പീക്കര്‍ തീരുമാനമെടുത്തതോടെ പ്രതിപക്ഷം ബഹളവുമായി രംഗത്ത് വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: