കോഴിക്കോട്: കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തിയ അതിഥിയെ മനം നിറഞ്ഞ് സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍. തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് ലോകം മുഴുവന്‍ ആരാധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിഥിയായി ലഭിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പ്രധാനമന്ത്രി താമസത്തിന് എത്തുമെന്ന വിവരം ഗസ്റ്റ് ഹൗസ് അധികൃതര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യമാണ് കൂടുതലായി ഒരുക്കേണ്ടി വന്നത്. ഫറോക്ക് സ്വദേശി സാദത്ത് വ്യായാമത്തിനുള്ള സൈക്കിള്‍ നല്‍കിയതോടെ ആ സൗകര്യമായി.
ശനിയാഴ്ച വൈകിട്ടോടെ ഗസ്റ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി.ജി. ശിവന്, ഗസ്റ്റ് ഹൗസ് മാനേജര്‍ സി.പി. ജയരാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നല് കേണ്ട ഭക്ഷണ വിഭവങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനാല്‍ ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായില്ല. കണ്ണൂരിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് ജീവനക്കാരെ ഭക്ഷണം തയ്യാറാക്കാന്‍ സഹായിക്കുന്നതിനായി വരുത്തുകയും ചെയ്തിരുന്നു.
അവസാനമായി വാജ്പേയിയാണ് ഈ ഗസ്റ്റ് ഹൗസില്‍ ഒരു രാത്രിയെങ്കിലും തങ്ങിയ പ്രധാനമന്ത്രി. വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച വിശിഷ്ടാതിഥിയെ മനം നിറഞ്ഞ് സ്വീകരിക്കുകയായിരുന്നു ആതിഥേയര്‍.
ആതിഥേയത്വത്തിന് എല്ലാവരോടും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി യാത്രയായത്. യാത്ര പറയുന്നതിന് തൊട്ടുമുമ്പ് ഗസ്റ്റ് ഹൗസിലെ ജീവനക്കാര്‍ ക്കൊപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്ന് പ്രധാനമന്ത്രി തന്നെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ജീവനക്കാരെ രണ്ടു ഗ്രൂപ്പാക്കി നിര്‍ത്തിയാണ് ഫോട്ടോ എടുത്തത്.
പ്രധാനമന്ത്രിക്ക് ഒപ്പമെത്തിയ നാല്പതോളം ഉദ്യോഗസ്ഥരും മുപ്പതോളം എസ് പിജി അംഗങ്ങളും സുരക്ഷക്കായി നിയോഗിക്കപ്പെട്ട കേരള പോലീസ് സേനാംഗങ്ങളും പ്രധാനമന്ത്രിയെ കൂടാതെ ഇന്നലെ രാത്രി ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: