തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. ഇതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.
ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സംഘര്‍ഷത്തിന് അയവു വന്നിട്ടുണ്ടെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയിട്ടില്ല. പ്രവര്‍ത്തകര്‍ ഇപ്പോള്‍ സമരപന്തലില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
കൊല്ലത്ത് പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. രണ്ടു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: