തോട്ടപ്പള്ളി: തോട്ടപ്പള്ളി ഹാര്‍ബറില്‍ കരിമണല്‍ എടുക്കാനെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പുലര്‍ച്ചെ നാലരയോടെയാണ് ഐആര്‍ഇ ഉദ്യോഗസ്ഥര്‍ ടിപ്പര്‍ ലോറികളുമായി മണലെടുക്കാന്‍ എത്തിയത്. സംഭവമറിഞ്ഞ ധീവരസഭാ കരയോഗാംഗങ്ങളുടെ നേതൃത്വത്തില്‍ ഇവരെ തടയുകയായിരുന്നു.
അമ്പലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശ്വംഭരന്, എസ്ഐ പ്രതീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും എത്തിയിരുന്നു. മണലെടുക്കാന്‍ ഐ ആര്‍ഇ ഉദ്യോഗസ്ഥര്‍ കൊ ണ്ടുവന്ന രേഖകളില്‍ ആധികാരികത ഇല്ലായിരുന്നുവെന്ന് ധീവരസഭാ നേതാക്കള്‍ പറഞ്ഞു. പോലീസ് നിര്‍ദ്ദേശപ്രകാരം മണലെടുക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകാതെ ഇവിടെനിന്നും മണല്കൊണ്ടുപോകാന് ഐആര്‍ഇയെ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. രണ്ടുമാസമായി ഡ്രഡ്ജിങ് തടഞ്ഞിരിക്കുകയാണ്. 250 മീറ്റര്‍ പുലിമുട്ടു നിര്‍മ്മിക്കാന്‍ പന്ത്രണ്ടര കോടി രൂപ അനുവദിച്ചെങ്കിലും ഇതും നടന്നില്ല.
ഡ്രഡ്ജിങ് തടഞ്ഞതോടെ കടല്‍ക്ഷോഭം കുറയുകയും ഹാര്‍ബറില്‍ മത്സ്യബന്ധന വള്ളങ്ങള്‍ കയറിയിറങ്ങുകയും ചെയ്യാവുന്ന സ്ഥി തിയാണിപ്പോള്. ഇതുമൂലം നിരവധി പേര്‍ക്ക് തൊഴിലും ലഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: