ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരേ ലോകായുക്ത വീണ്ടും രംഗത്ത്. ഷീലയെ സെന്‍ഷ്വര്‍ ചെയ്യണമെന്നു ദല്‍ഹി ലോകായുക്ത ജസ്റ്റിസ് മന്മോഹന് സരിന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
ചെലവു കുറഞ്ഞ ഫ്ളാറ്റ് നിര്‍മാണം സംബന്ധിച്ചു ബോധപൂര്‍വം തെറ്റായ പ്രചാരണം നടത്തിയെന്നാണു കേസ്. 60,000 ഫ്ളാറ്റുകള്‍ നിര്‍മിച്ചെന്നാണ് അവകാശപ്പെട്ടത്. 2008 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതു മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തി.
വസ്തുതകള്‍ മറച്ചുവച്ചു നടത്തുന്ന ഇത്തരം നടപടികള്‍ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷവും ഇക്കാര്യം ആവശ്യപ്പെട്ടു ലോകായുക്ത രാഷ്ട്രപതിക്കു കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: