കടുത്തുരുത്തി: ഹൈന്ദവആചാരങ്ങള്ക്കും കീഴ്വഴക്കങ്ങള്‍ക്കുമെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത് ഒരു ഫാഷനാകുകയാണെന്ന് ദേവസ്വം ബേര്‍ഡ് അംഗം അജയ് തറയില്‍. കടുത്തുരുത്തി തത്തപ്പള്ളി ക്ഷേത്ര വികസന സാദ്ധ്യതകള്‍ വിലയിരുത്തുന്നതിന് എത്തിയതായിരുന്നു അദ്ദേഹം. കമ്പോളവത്ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്ക്കരണം കണ്ടുവരുന്നത്.
ഹിന്ദുവിനെതിരെ അന്തര്‍ ദേശിയ തലത്തില്‍ ഗൂഡാലോചന നടക്കുന്നുണ്ട്. ശബരിമലയില്‍ സ്ത്രികള്‍ക്ക് പ്രവേശനം വേണമെന്ന് അവശ്യപ്പെടുന്ന സംഘടനക്ക് കോടികളുടെ വിദേശപ്പ ണം സഹായമായി ലഭിക്കുന്നത് ഇതിന് തെളിവാണെന്ന് അദ്ദേ ഹം പറഞ്ഞു. കെ.ജി. വിജയന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.പി ഗോപീകൃഷ്ണന്, സി.എന്‍. രാജീവ്, ശാന്തമ്മ രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: