തിരുവനന്തപുരം: നിരവധികേസുകളില് പ്രതിയായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കോടതിയില്‍ യാഥാസമയം ഹാജരാകാകത്തതിനെത്തുടര്ന്ന് കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതില്‍ യാതൊരു നിയമതടസവും നിലവിലില്ല. പോലീസ് ചെയ്യേണ്ട നിയമ നപടികളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാഴ്ച മുന്‍പാണു കോടതിയില്‍ നിന്ന് അനുമതിക്കായി കത്തു ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമരപരിപാടികളില്‍ പങ്കെടുത്തതിനെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ ഹാജരാകാന്‍ മന്ത്രിയായശേഷവും പലതവണ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹാജരായില്ല. ഇത് കണക്കിലെടുത്താണ് അറസ്റ്റിന് അനുമതി ആവശ്യപ്പെട്ട് കോടതി സ്പീക്കര്‍ക്കു കത്തയച്ചത്. അസാധാരണമായ നടപടിയായതിനാല്‍ സ്പീക്കര്‍ നിയമവിദഗ്ധരുടെ ഉപദേശം തേടി. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്നാണ് സ്പീക്കറുടെ ഓഫിസിനു പ്രാഥമിക നിയമോപദേശം ലഭിച്ചത്.
ക്രിമിനല്‍ കേസില്‍ നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസമില്ല. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണെങ്കില്‍ ചീഫ് സെക്രട്ടറി വഴി അക്കാര്യം സ്പീക്കറെ അറിയിക്കണം. സിവില്‍ കേസെങ്കില്‍ സഭാ സമ്മേളനം നടക്കുന്ന സമയത്തും സമ്മേളനം തീര്‍ന്നു 40 ദിവസത്തിനുള്ളിലും അറസ്റ്റ് പാടില്ലെന്നാണ് ചട്ടം.
കോടതിക്ക് എന്തു മറുപടി നല്കണമെന്നതില് സ്പീക്കറുടെ ഓഫിസ് അന്തിമ തീരുമാനം എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: