തിരുവനന്തപുരം: കവിയൂര്‍ കൂട്ട ആത്മഹത്യ കേസില്‍ അനഘയെ അച്ഛന് പീഡിപ്പിച്ചതിനു തെളിവില്ലെന്നു തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വീണ്ടും നിരീക്ഷിച്ചു. കേസില്‍ ലോക്കല്‍ പോലീസ് തെളിവുകള്‍ സൂക്ഷിക്കാത്തതില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം സി.ബി.ഐ അന്വേഷിച്ചില്ലെന്നും കോടതി പറഞ്ഞു.
അച്ഛന് മകളെ പീഡിപ്പിച്ചെന്ന സി.ബി.ഐ റിപ്പോര്‍ട്ട് നാരായണന് നമ്പൂതിരിയുടെ കുടുംബത്തിനു കളങ്കമുണ്ടാക്കാന്‍ ഇടയാക്കിയെന്നും കോടതി നിരീക്ഷിച്ചു. അനഘയെ അച്ഛന് നാരായണന് നമ്പൂതിരി പീഡിപ്പിച്ചെന്ന സിബിഐ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അനുജന് ഉണ്ണികൃഷ്ണന് നമ്പൂതിരി സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി പരാമര്‍ശം.
അച്ഛന് നാരായണന് നമ്പൂതിരിയാണു പീഡിപ്പിച്ചതെന്നതിനു ശാസ്ത്രീയ തെളിവില്ല. അനഘയുടെ മരണവുമായി ബന്ധപ്പെട്ടു സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വലിയ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അവസാനത്തെ 24- 72 മണിക്കൂറിനുള്ളിലാണ് അനഘയെ പീഡിപ്പിച്ചതെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ട്. ആ സമയം അനഘ വീടിനു പുറത്തു പോയിട്ടില്ല. പുറത്തു നിന്നും മറ്റൊരു പുരുഷന് വീട്ടിനുള്ളില്‍ കടന്നിട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ആ സാഹചര്യത്തിലാണു വീട്ടിലുണ്ടായിരുന്ന അച്ഛന് തന്നെയാകാം അനഘയെ പീഡിപ്പിച്ചതെന്ന നിഗമനത്തില്‍ സി.ബി.ഐ എത്തിച്ചേര്‍ന്നത്.
എന്നാല്‍ 12 മുതല്‍ 15 ദിവസങ്ങള്‍ക്കിടെയാണ് അനഘയുടെ കന്യാ ചര്‍മ്മത്തില്‍ മുറിവുണ്ടായതെന്നാണു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ രണ്ടു റിപ്പോര്‍ട്ടിലും വൈരുധ്യമുണ്ട്. യഥാസമയം ശാസ്ത്രീയ പരിശോധനകള്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയില്ല. അനഘയെ അച്ഛന് പീഡിപ്പിച്ചുവെന്നതു സി.ബി.ഐയുടെ ഊഹം മാത്രമാണെന്നും കോടതി വ്യക്തമാക്കി.
തിരുവല്ല കവിയൂര്‍ ക്ഷേത്രം കിഴക്കേനടയ്ക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ചുമത്ര ക്ഷേത്രത്തിലെ പൂജാരി കെ.ഐ. നാരായണന് നമ്പൂതിരി (42), ഭാര്യ ശോഭന (32), മക്കളായ അനഘ (15), അഖില (ഏഴ്), അക്ഷയ് (അഞ്ച്) എന്നിവരെ 2004 സെപ്റ്റംബര്‍ 28നാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: