ന്യൂദല്‍ഹി: കരാറില്‍ നിന്ന് പൂര്‍ണമായും പിന്മാറാന് കടമ്പകള്‍ ഏറെ. പ്രധാന പ്രശ്നം ചൈനയാണ്. പശ്ചിമ ടിബറ്റില്‍ നിന്നാണ് സിന്ധുവിന്റെ ഉത്ഭവം. വഴിതിരിച്ചുവിടാന്‍ ചൈന തീരുമാനിച്ചാല്‍ 36 ശതമാനം ജലം ഭാരതത്തിന് നഷ്ടപ്പെടും. ജലം പങ്കിടുന്നത് സംബന്ധിച്ച് ചൈനയും ഭാരതവുമായി കരാറുമില്ല. ഭാരതത്തിലൂടെയൊഴുകുന്ന ബ്രഹ്മപുത്രയിലും ചൈനയ്ക്ക് നിയന്ത്രണമുണ്ട്.
ടിബറ്റിലെ ഏറ്റവും വലിയ നദിയായ യാര്‍ലങ് സാങ്പോ നദിയില്‍ നിന്നാണ് ബ്രഹ്മപുത്രയുടെ ഉത്ഭവം. ബ്രഹ്മപുത്രയില്‍ 11 വന്‍ അണക്കെട്ടുകള്‍ ഇതിനകം ചൈന നിര്‍മ്മിച്ചു. ഇത് ഭാരത താത്പര്യങ്ങള്‍ക്ക് വിരുദ്ധം. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനത്തിന് പുറമെ ലോകരാജ്യങ്ങളുടെ അതൃപ്തിക്കും ഇടയാക്കും.
നദിയുടെ ഒഴുക്ക് നിലച്ചാല്‍ ജമ്മു കശ്മീരിലും പഞ്ചാബിലും വെള്ളപ്പൊക്കത്തിന് സാധ്യത. ഈ പശ്ചാത്തലത്തിലാണ് കരാര്‍ റദ്ദാക്കാതെ തന്നെ പാക്കിസ്ഥാനു തിരിച്ചടി നല്‍കാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നത്. പാക് പഞ്ചാബ് പ്രവിശ്യയിലെ പ്രധാന ആശ്രയമാണ് ഈ ജലം. കരാര്‍ ഒഴിവായാലുണ്ടാകുന്ന നഷ്ടം നികത്താന്‍ പാക്കിസ്ഥാന് മറ്റ് മാര്‍ഗമൊന്നുമില്ല. കരാര്‍ തങ്ങള്‍ക്ക് നഷ്ടമെന്നാണ് കശ്മീരിലെ പൊതുവികാരം. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്ക് കശ്മീരിന്റെ പൂര്‍ണ പിന്തുണയുണ്ടാകും.
പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ചൈനയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: