ന്യൂദല്‍ഹി: ഡീസല്‍ വില നിയന്ത്രണാധികാരം എടുത്തു കളയുമെന്നു പെട്രോളിയം മന്ത്രി ജയ് പാല് റെഡ്ഡി അറിയിച്ചു. സമവായത്തോടെയാകും തീരുമാനം നടപ്പാക്കുക. അതിന് ഉചിതമായ സമയമാണിത്. ഇക്കാര്യത്തില്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതി അന്തിമ തീരുമാനം കൈക്കൊള്ളും. പെട്രോള്‍ ഉത്പന്നങ്ങളുടെ നിരക്കു പുനര്‍ നിര്‍ണയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പെട്രോളിന്റെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
2011 ജനുവരിക്ക് ശേഷം അഞ്ചു തവണയാണ് പെട്രോള്‍ വില കൂട്ടിയത്. നവംബറിലാണ് ഏറ്റവും ഒടുവില്‍ ഇന്ധന വില കൂട്ടിയത്. ലിറ്ററിന് 3.14 രൂപയായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്. യു.പി.എ ഘടകകക്ഷികള്‍ക്കും ഇതില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: